വയലാര് രാമവര്മ്മ വിടപറ ഞ്ഞിട്ടു 38 വർഷങ്ങൾ
സ്‌നേഹിക്കയില്ല ഞാന്‍
നോവുമാത്മാവിനെ
സ്‌നേഹിച്ചിടാത്തൊരു
തത്വശാസ്ത്രത്തെയും
നോവുമാത്മാവിനെ
സ്‌നേഹിച്ചിടാത്തൊരു
തത്വശാസ്ത്രത്തെയും
എന്ന് പാടിയ മലയാളിയുടെ പ്രിയ കവി താൻ രചിച്ച രണ്ടായിരത്തിൽ പരം സിനിമാ ഗാനങ്ങളിലൂടെ മാത്രം മലയാളിമാനസ്സുകളിൽ ജീവിക്കുന്നു .....എത്രകാലം മലയാള ഭാഷ ഈ ഭൂമിയില ഉണ്ടാകുമോ അത്രനാളും വയലാറും ജീവിക്കും ..മനുഷ്യനെയും പ്രകൃതിയെയും ഒന്നിച്ച് സ്നേഹത്തിന്റെ ഭാഷയും മലയാളിയെ പഠിപ്പിച്ച വയലാറിന് സ്മരണാഞ്ജലി .....
വയലാര് രാമവര്‍മ്മയെന്ന കവിയെ ഗാനരചയിതാവിനെ ഏറ്റവും കൂടുതല്‍ അംഗീകരിച്ചത് ആ സര്‍ഗ്ഗവൈഭവത്തെ നെഞ്ചേറ്റിയ മലയാളി ആസ്വാദകരാണ്. അനര്‍ഹമായ അവാര്‍ഡുകളും അംഗീകാരങ്ങളും കൊണ്ടും പൊറുതി മുട്ടുന്ന പുതിയകാലത്താണ് സൃഷ്ടികളുടെ മാറ്റ് കൊണ്ടുമാത്രം ഇന്നും സജീവമായി നിറഞ്ഞുനില്‍ക്കുന്ന വയലാര്‍ വീണ്ടും വീണ്ടും പ്രസക്തനാവുന്നത്