Tuesday, 23 October 2012

ഡെങ്കിപ്പനി: ലക്ഷണങ്ങള്‍, ചികിത്സ


മാരകമാകാന്‍ സാധ്യതയുളള പകര്‍ച്ചപ്പനിയാണ് ഡെങ്കിപ്പനി. ഫ്ളേവി വൈറസാണ് രോഗകാരി. ഉഷ്ണ മേഖലാ പ്രദേശങ്ങളിലും സമശീതോഷ്ണ മേഖലകളിലുമാണ് ഇവയെ സാധാരണ കണ്ടുവരുന്നത്. ഡെങ്കി വൈറസുകള്‍ നാല് തരമുണ്ട്. ഇതില്‍ ഡെങ്കി വൈറസ് 2 ആണ് കൂടുതല്‍ അപകടകാരി.
ആദ്യ ആക്രമണത്തില്‍ തന്നെ ശരീരം പ്രതിരോധശേഷി നേടുന്നതിനാല്‍ വൈറല്‍ പനികള്‍ രണ്ടാമത് ഉണ്ടാകാറില്ല. എന്നാല്‍ ഡെങ്കി വൈറസുകള്‍ നാല് തരമുളളതിനാല്‍ നാല് തവണ വരെ  ഡെങ്കിപ്പനി ഉണ്ടാവാന്‍ സാധ്യതയുണ്ട്.
സാധാരണ ഡങ്കിപ്പനി മാരകമല്ല. എന്നാല്‍ രോഗം കണ്ടെത്താന്‍ വൈകുന്നതും തെറ്റായ രോഗനിര്‍ണ്ണയം മൂലമുളള ചികിത്സയും രോഗത്തെ സങ്കീര്‍ണ്ണമാക്കുന്നു. കൂടാതെ ഒന്നിലേറെ തവണ രോഗം ബാധിക്കുമ്പോഴും രോഗം മാരകമാകുന്നു. രോഗബാധിതരായ 5 ശതമാനത്തോളം പേര്‍ മരണമടയുന്നുണ്ട്. പ്രധാനമായും കുട്ടികളിലും പ്രായമായവരിലും പ്രതിരോധശേഷി കുറഞ്ഞവരിലുമാണ് രോഗം ഗുരുതരമാകുന്നത്.
പകരുന്ന വിധം
ഡെങ്കിവൈറസ് ഒരാളില്‍ നിന്ന് മറ്റൊരാളിലേക്ക് നേരിട്ട് പകരില്ല. ഈഡിസ് വിഭാഗത്തില്‍പെടുന്ന പെണ്‍കൊതുകുകളാണ് രോഗം പരത്തുന്നത്. പകല്‍ സമയത്ത് കടിക്കുന്ന കൊതുകുകളാണ് ഇവ. മഴക്കാലത്താണ് ഇവയെ കൂടുതലായി കണ്ട് വരുന്നത്. കറുപ്പുനിറത്തിലുളള ശരീരത്തില്‍ വെളള നിറത്തിലുളള വരകളും തലയിലും ഉരസ്സിലും കാണുന്ന വെളുത്ത കുത്തുകളും ഇവയുടെ പ്രത്യേകതയാണ്.  ഈഡിസ് വിഭാഗത്തിലെ ഈജിപ്റ്റി, ആല്‍ബോപിക്റ്റസ്, സ്ക്കൂറ്റില്ലാറിസ്, പോളിനെന്‍സിസ് എന്നീ സ്പീഷിസുകളെല്ലാം രോഗം പരത്തുന്നതായി കണ്ട് വരുന്നു. രോഗബാധിതരെ കുത്തുമ്പോള്‍ വൈറസ് കൊതുകുകളിലെത്തുന്നു. തുടര്‍ന്ന് 8 മുതല്‍ 11 വരെയുളള ദിവസങ്ങളില്‍ പെരുകുന്ന വൈറസുകള്‍ കൊതുകിന്റെ ഉമിനീര്‍ ഗ്രന്ഥിയില്‍ തങ്ങി നില്‍ക്കും. കൊതുക് മറ്റൊരാളെ കടിക്കുമ്പോള്‍ വൈറസ് അയാളിലെത്തും. ഇങ്ങനെ രോഗാണുവാഹകരായ കൊതുകുകള്‍ ജീവിതകാലം മുഴുവനും രോഗം പരത്തും. 65 ദിവസമാണ് കൊതുകിന്റെ ആയുസ്.
മനുഷ്യ ശരീരത്തില്‍ പ്രവേശിക്കുന്ന വൈറസുകള്‍  ഗ്രന്ഥികളില്‍ എത്തുകയും അവിടെ നിന്ന് റെറ്റിക്കുലോ എന്‍ഡോത്തീലിയല്‍ സിസ്റ്റത്തിലേക്ക് വ്യാപിക്കുകയും ചെയ്യുന്നു. അവിടെ വളര്‍ന്ന് പെരുകുന്ന വൈറസുകള്‍ പിന്നീട് രക്തത്തിലേക്ക് വ്യാപിക്കുന്നു.
ലക്ഷണങ്ങള്‍
വൈറസ് ശരീരത്തില്‍ പ്രവേശിച്ച് 3 മുതല്‍ 14 ദിവസം കഴിയുമ്പോള്‍ ലക്ഷണങ്ങള്‍ പ്രത്യക്ഷപ്പെട്ട് തുടങ്ങും. തുടക്കത്തില്‍ വളരെ പെട്ടെന്നുളള കടുത്തപനി, കഠിനമായ തലവേദന, ശരീര വേദന, കണ്ണിന്റെ പിന്‍ഭാഗത്ത് വേദന, സന്ധികളിലും പേശികളിലും കടുത്ത വേദന, മനം പിരട്ടല്‍, ഛര്‍ദ്ദില്‍, ക്ഷീണം, തൊണ്ടവേദന, ചെറിയചുമ തുടങ്ങിയ ലക്ഷണങ്ങള്‍ കാണിക്കും. വയറുവേദന, മലബന്ധം, വിഷാദം, ഉറക്കമില്ലായ്മ എന്നിവയും ലക്ഷണങ്ങളാണ്. ഇതിന് പുറമെ നട്ടെലിന്റെ ഭാഗത്ത് ശക്തമായ വേദന അനുഭവപെടാറുണ്ട്. അത്കൊണ്ട് ബ്രേക്ക്ബോണ്‍ഫീവര്‍ എന്ന പേരിലും ഡങ്കിപ്പനി അറിയപ്പെടുന്നു.  രോഗത്തിന്റെ തുടക്കത്തില്‍ മുഖം, കഴുത്ത്, നെഞ്ച് എന്നിവിടങ്ങളില്‍ കാണപ്പെടുന്ന സൂചിക്കുത്ത് പോലെയുളള തടിപ്പുകള്‍ പിന്നീട് ഉടലിലേക്കും കൈകാലുകളിലേക്കും വ്യാപിക്കുന്നു. രോഗം മൂര്‍ഛിക്കുന്നതോടെ ലക്ഷണങ്ങള്‍ മാറിമാറി വരും. രോഗം തീവ്രമാകുമ്പോള്‍ തൊലിപ്പുറത്തെ ചുവന്ന തടിപ്പുകളില്‍ നിന്നും മൂക്കില്‍ നിന്നും രക്തസ്രാവമുണ്ടാകാം. കറുത്ത മലവും മറ്റൊരു ലക്ഷണമാണ്. ആന്തരിക രക്തസ്രാവം രോഗത്തിന്റെ സങ്കീര്‍ണ്ണാവസ്ഥയാണ്.
സങ്കീര്‍ണ്ണതകള്‍
രോഗത്തിന്റെ കാഠിന്യത്തില്‍ രക്തത്തിലെ പ്ലേറ്റ്‌ലെറ്റ്കളുടെ എണ്ണത്തില്‍ കുറവ് വരും. ഇത് മൂലം മൂക്ക്, മോണ, മലദ്വാരം തുടങ്ങിയവയില്‍ നിന്നും രക്തസ്രാവമുണ്ടാകും. ത്വക്കിനിടയിലും കണ്ണിനുളളിലും രക്തം കിനിഞ്ഞ് കട്ടപിടിക്കുകയും ചെയ്യും. സങ്കീര്‍ണ്ണമായ ഈ അവസ്ഥയെ ഡെങ്കി ഹെമറാജിക് ഫീവര്‍ എന്ന് വിളിക്കുന്നു. അമിതമായ രക്തസ്രാവം മൂലം  രക്തസമ്മര്‍ദ്ദം വളരെയധികം കുറയുന്ന അവസ്ഥയാണ് ഡെങ്കി ഷോക്ക് സിന്‍ഡ്രോം. ഈ രണ്ട് അവസ്ഥകളും മരണത്തിന് വരെ കാരണമാകും. ശരീരത്തിന്റെ പ്രതിരോധ വ്യവസ്ഥയുടെ അമിത പ്രതികരണമാണ് രക്തസ്രാവത്തിനിടയാക്കുന്നത്. ദുര്‍ബലമായ പ്രതിരോധശേഷിയുളളവരിലും ഒന്നിലേറെ തവണ രോഗം ബാധിക്കുന്നവരിലുമാണ് ഡെങ്കിപ്പനി സങ്കീര്‍ണ്ണമാകുന്നത്. 12 വയസ്സിന് താഴെയുളളവരില്‍ രക്തസ്രാവത്തിന് സാധ്യത കൂടും.
രോഗനിര്‍ണ്ണയം
ഡെങ്കിപ്പനിയുടെ പല ലക്ഷണങ്ങളും മറ്റ് വൈറല്‍ പനികളുടെ ലക്ഷണങ്ങള്‍ക്ക് സമാനമാണ്. ഇത് രോഗനിര്‍ണ്ണയത്തെ പ്രയാസമാക്കുന്നു. സംശയം തോന്നിയാല്‍, രക്തപരിശോധനയാണ് രോഗം സ്ഥിരീകരിക്കാനുളള മാര്‍ഗ്ഗം. ആന്റിബോഡി പരിശോധനയില്‍ ഐ.ജി.എം – എലിസ അനുപാതത്തില്‍ നിന്ന് അണുബാധയുടെ നില മനസ്സിലാക്കാം. ആദ്യ ദിവസവും പിന്നീട് 10, 24 ദിവസങ്ങളിലും പരിശോധന നടത്തണം. ഐ.ജി.എം – എലിസ അനുപാതം കൂടുന്നുണ്ടെങ്കില്‍ ഡെങ്കിപ്പനിയാണെന്ന് ഉറപ്പിക്കാം.
ചികിത്സ
ഡെങ്കിപ്പനിക്ക് പ്രത്യേകമായ ചികിത്സയില്ല. ലക്ഷണങ്ങള്‍ക്കനുസരിച്ചാണ് ചികിത്സ നല്‍കുന്നത്. വിശ്രമം അത്യാവശ്യമാണ്. ധാരാളം വെളളവും പഴച്ചാറുകളും കുടിക്കുന്നത് നല്ലതാണ്. പനി കുറയാന്‍ പാരസിറ്റാമോള്‍ നല്‍കാം. എന്നാല്‍ അമിതമാകാന്‍ പാടില്ല. ഇളം ചൂട് വെളളത്തില്‍ തുണി മുക്കി ദേഹം മുഴുവന്‍ തുടക്കുന്നത് പനി കുറയാന്‍ സഹായിക്കും. രക്തസമ്മര്‍ദ്ദം 120/80 ല്‍ കുറയരുത്. പ്ളേറ്റ് ലെറ്റുകളുടെ എണ്ണം 20000 ല്‍ താഴെയാവരുത്. രക്തത്തിലെ പായ്ക്ക്ഡ് സെല്‍ വോള്യം, ഹീമോഗ്ളോബിന്‍ എന്നിവ ദിവസേന പരിശോധിക്കണം. ആന്റിബയോട്ടിക് മരുന്നുകള്‍ക്ക് ചികിത്സയില്‍ വലിയ പ്രാധാന്യമില്ല. ആസ്പിരിന്‍ കഴിക്കരുത്. ആസ്പിരിന്‍ രക്തസ്രാവം സങ്കീര്‍ണ്ണമാക്കും. നല്ല പരിചരണമുണ്ടെങ്കില്‍ 30 ദിവസത്തിനകം രോഗം ഭേദമാകും.
പ്രതിരോധ മാര്‍ഗ്ഗങ്ങള്‍
ഡെങ്കിപ്പനിക്കെതിരെ വാക്സിനുകള്‍ നിലവിലില്ല. ഏക പ്രതിരോധ മാര്‍ഗ്ഗം പനി പകരാതെ സൂക്ഷിക്കുക എന്നതാണ്. അതായത്, രോഗാണുവാഹകരായ കൊതുകുകളുടെ കുത്തേല്‍ക്കാതിരിക്കുക. അതിനായി കൊതുകുകളെ നശിപ്പിക്കുകയും കൊതുകുകള്‍ വളരാന്‍ ഇടയുളള സാഹചര്യം ഇല്ലാതാക്കുകയും വേണം. പനി പടര്‍ത്തുന്ന ഈഡിസ് കൊതുകുകള്‍ 100 മീറ്ററിലധികം സഞ്ചരിക്കാറില്ല. അത്കൊണ്ട്, വീടിന് സമീപം വെള്ളം കെട്ടിനില്‍ക്കാന്‍ സാധ്യതയുളള ചിരട്ട, പ്ലാസ്റ്റിക്‌ മാലിന്യങ്ങള്‍, പഴയ ടിന്നുകള്‍, ഷൂസുകള്‍ തുടങ്ങിയവ നശിപ്പിച്ചാല്‍ ഒരു പരിധി വരെ രോഗത്തെ തടയാം. രോഗം പടരുന്ന സ്ഥലത്ത് പുറത്തിറങ്ങുമ്പോള്‍ കൈകാലുകളടക്കം മറയുന്ന വിധം വസ്ത്രം ധരിക്കുന്നത് കൊതുക്കടിയില്‍ നിന്ന് രക്ഷനല്‍കും. ഉയര്‍ന്ന ജനസാന്ദ്രതയുളള പ്രദേശങ്ങളില്‍ നിന്ന് മാറിനില്‍ക്കുന്നതും നല്ലതാണ്. ലക്ഷണങ്ങള്‍ കണ്ടാല്‍ സ്വയം ചികിത്സിക്കുന്നതിന് പകരം ഡോക്ടറെ സമീപിക്കണം.








 SHARE this as Much as Possible <<<

How to prevent dengue

The alarming rise in cases of dengue across cities in the country has become an increasing cause of worry. It now more important than ever to be aware of the risk factors, and protect yourself. Prevention in this case, is truly better than cure.


What is dengue?

Dengue is a disease caused by a family of viruses that are transmitted by mosquitoes. Dengue cannot be spread directly from person to person, i.e., is not contagious. A person can only become infected by the bite of a mosquito that is infected with the dengue virus. It is important to note that these mosquitoes bite during the daytime as well as nighttime.

Symptoms

Dengue usually begins with chills, headache, pain while moving the eyes, and backache. Persistent high fever is characteristic of dengue. Other symptoms to watch out for are exhaustion, backache, joint pains, nausea, vomiting, low blood pressure and rash.

Treatment

Because dengue is caused by a virus, there is no specific treatment for it; treatment of dengue is typically concerned only with the relief of symptoms. People who show the symptoms mentioned above should immediately consult a physician. It is important to drink plenty of fluids, stay hydrated, and get as much rest as possible.

Dengue hemorrhagic fever (DHF)

DHF is a more severe form of dengue and can be fatal if untreated. It tends to affect children under the age of ten, and causes abdominal pain, hemorrhage (bleeding), and circulatory collapse (shock).

Prevention

There is no vaccine to prevent dengue. Prevention of dengue requires eradication of the mosquitoes that carry this virus. This means high standards of hygiene and sanitation. Avoid areas littered with garbage. All containers of stationary water (like drums or buckets) should be covered or discarded, including flower vases and pets' feeding bowls. If your area is infested with mosquitoes, wear long sleeves, use mosquito repellants and fumigate if necessary











നമ്മുടെ സ്വന്തം ...നാം നിത്യ ജീവത ത്തില്‍  ഉപയോഗിക്കുന്ന വെളുത്തുള്ളിയുടെ ഗുണങ്ങള്‍ ഒന്നറി ന്ജിരിക്കുക 

‎35 health benefits of garlic:

1. Helps treat atherosclerosis.

2. Helps lower cholesterol.

3. Has the ability to lower blood pressure.

4. Helps treat gout.

5. Treating and preventing the flu and upper respiratory tract infections.

6. Prevents the growth and spread of bacteria.

7. Helps treat Tuberculosis.

8. Treating purulent wounds.

9. Helps treat Trichomoniasis (a sexually transmitted infection.)

10. Boosts your metabolism.

11. Prevents the spread of collon cancer…

12. …gall bladder cancer…

13. …rectal cancer…

14. …breast cancer…

15. …and prostate cancer.

16. Helps aid digestion.

16. Treats a yeast infection.

17. Dissolves blood clots.

18. Increases appetite.

19. Kills intestinal worms and parasites.

20. Helps treat cataracts.

21. Helps treat arthritis.

22. Helps treat diabetes.

23. Help treat staph infection.

24. Hells get rid of a tooth ache.

25. Treats acne.

26. Kills warts.

27. Helps treat tetter.

28. Helps in the treatment of boils on the skin.

29. Has a soothing effect on the intestines.

30. Garlic phytoncides are used to treat asthma…

31. …chronic bronchitis…

31. …and whooping cough.

32. Helps cure insomnia.

33. Slows the process of aging.

34. Inhibits the growth of Candida albicans.

35. Strengthens the body’s immune system.

ഹൃദയാഘാതം അഥവാ ഹാര്‍ട്ട്‌ അറ്റാക്ക്




ഹൃദയാഘാതം അഥവാ ഹാര്‍ട്ട്‌ അറ്റാക്ക്

അറിഞ്ഞിരിക്കേണ്ട ചില ചെറിയ വിവരങ്ങള്‍.....
..
ഒരു പക്ഷെ ഒരു ജീവന് ഉപകരിച്ചാലോ ....
എല്ലാ ഹൃദയാഘാതവും ഇടതു കൈ വേദനയില്‍ തുടങ്ങനമെന്നില്ല...
താടിയെല്ലില്‍ തുടങ്ങുന്ന കഠിനമായ വേദന ..ഒരു ലക്ഷണമാകാം
എല്ലാ ഹൃദയഘതങ്ങളിലും നെഞ്ചുവേദന ഉണ്ടാകണമെന്നില്ല
ശ്വാസം മുട്ടലും കഠിനമായ വിയര്‍പ്പുംപ്രധാന ലക്ഷണമായി കണക്കാക്കാം
ശതമാനം പേര്‍ക്കും ഉറക്കത്തില്‍ ആണ് ഹൃദയാഘാതം ഉണ്ടാകുന്നത്
തടിയെള്ളിണോ ഇടതു കൈ ക്കോ ഉണ്ടാകുന്ന കഠിനമായ വേദന 
ഉറക്കത്തില്‍ നിന്നുണരാന്‍ സഹായിക്കും.....എത്രയും പെട്ടന്ന് വൈദ്യ സഹായം തേടുക...
A serious note about heart attacks:· Women should know that not every heart attack symptom is going to be the left arm hurting,· Be aware of intense pain in the jaw line.
· You may never have the first chest pain during the course of a heart attack.
· Nausea and intense sweating are also common symptoms.
· 60% of people who have a heart attack while they are asleep do not wake up.
· Pain in the jaw can wake you from a sound sleep. Let's be careful and be aware. The more we know, the better chance we could survive...
A cardiologist says if everyone who gets this mail sends it to everyone they know, you can be sure that we'll save at least one life.
Please be a true friend and send this article to all your friends you care about.

PLEASE DON'T IGNORE SHARE IT. THIS MIGHT SAVE SOMEONE'S LIFE


Sunday, 21 October 2012






അക്ഷരം തന്നെയാണ് അറിവിന്റെ തുടക്കം 
അക്ഷരത്തെ ദേവതയായി കാണുന്ന ഒരു സംസ്കാരത്തിലും 
സമൂഹത്തിലും ജീവിക്കാന്‍ കഴിയുന്നു എന്നത് 
ഒരു മഹാ ഭാഗ്യമായി തന്നെ കരുതാം 
അക്ഷര ലോകത്തേക്ക് കടന്നു വരുന്ന ഓരോ കുഞ്ഞിനും 
അക്ഷര ലോകത്തേക്ക് എത്തി ചേര്‍ന്നവര്‍ക്കും 
അറിവിന്റെ ലോകം കീഴടക്കാന്‍ കഴിയട്ടെ 
എന്നാശംസിച്ചുകൊണ്ട് 
വിജയ ദശമി ദിനാശംസകള്‍ 

യാകുന്ദേന്ദു തുഷാരഹാര
യാ ശുഭ്ര വസ്ത്രാവൃതാ
യാ വീണാ വരദണ്ഡ മണ്ഡിത കരാ
യാ ശ്വേത പദ്മാസനാ
യാ ബ്രഹ്മാച്യുത ശങ്കര പ്രഭൃതിഭിര്‍
ദേവൈ സദാ പൂജിതാ
സാ മാം പാതു സരസ്വതീ ഭഗവതീ
നിശ്ശേഷ ജാഡ്യാപഹാ






പ്രമേഹം എങ്ങനെ കണ്ടുപിടിക്കാം





പ്രമേഹം എങ്ങനെ കണ്ടുപിടിക്കാം

ആരംഭത്തില്‍ ലക്ഷണമൊന്നും പ്രകടിപ്പിക്കാത്തതുകൊണ്ടുതന്നെ പ്രമേഹം തുടക്കത്തിലേ കണ്ടെത്താറില്ല. ആരോഗ്യത്തെക്കുറിച്ച് ജനങ്ങള്‍ക്കുള്ള ഏറിയ ഉല്‍ക്കണ്ഠയും ബോധവല്‍ക്കരണവും മൂലം ഇന്ന് രോഗനിര്‍ണ്ണയത്തിനുള്ള സങ്കേതങ്ങള്‍ കുറെയൊക്കെ പ്രയോജനപ്പെടുത്താന്‍ തുടങ്ങിയിട്ടുണ്ട്. രോഗം വന്നതിനുശേഷം ചികില്‍സിക്കുന്നതിനേക്കാള്‍ എത്രയോ നല്ലത് രോഗം വരാതിരിക്കാന്‍ നോക്കുന്നതാണ് എന്ന വസ്തുത ആധുനികസമൂഹം ഉള്‍ക്കൊള്ളുന്നുണ്ട്.
    രോഗനിര്‍ണ്ണയം വൈകിപ്പോകുമ്പോള്‍ ചികില്‍സയും ദൈനംദിനജീവിതവും കൂടുതല്‍ സങ്കീര്‍ണ്ണതകളിലേക്കു കടക്കുന്നു. എന്നാല്‍ പ്രാരംഭദശയില്‍ത്തന്നെ അറിഞ്ഞാല്‍  വലിയ ബുദ്ധിമുട്ടുകളില്ലാതെ രോഗത്തെ നിയന്ത്രിച്ചുനിര്‍ത്താനാവും. 30 വയസു കഴിഞ്ഞാല്‍ വര്‍ഷത്തിലൊരിക്കലെങ്കിലും പരിശോധനയ്ക്കു വിധേയമാകണം. അഥവാ, അമിതവിശപ്പ്, അമിതദാഹം, ഇടയ്ക്കിടെ മൂത്രമൊഴിക്കല്‍, കൈകാല്‍തരിപ്പ്, ഉണങ്ങാത്ത മുറിവ്, അസാധാരണമായി ഭാരം കുറയുകയോ കൂടുകയോ ചെയ്യുക എന്നീ ലക്ഷണങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാലുടനെ ഡോക്ടറെ സമീപിക്കുകയും രോഗനിര്‍ണ്ണയം നടത്തുകയും വേണം.
രക്തപരിശോധന മൂന്നു തരത്തില്‍
    പ്രമേഹരോഗം കണ്ടുപിടിക്കാന്‍ ഇന്ന് പല മാര്‍ഗ്ഗങ്ങളുണ്ട്. പൊതുവെ മൂന്നു രീതിയിലാണ് രക്തത്തിലെ ഗ്ളൂക്കോസിന്റെ നില തിട്ടപ്പെടുത്തുന്നത്. ആഹാരത്തിനു മുമ്പ്, ആഹാരത്തിനു ശേഷം, ഭക്ഷണനിയന്ത്രണില്ലാതെ എന്നിങ്ങനെ മൂന്നു തരത്തില്‍ രക്തപരിശോധന നടത്തുന്നു.
    1.  ഷുഗര്‍ നില ആഹാരത്തിനു മുമ്പ്
        100 00 mg/dl-ല്‍ താഴെ        നോര്‍മല്‍
        100-125                പ്രമേഹസാധ്യത
        125 നു മുകളില്‍        പ്രമേഹം
    2.  ഷുഗര്‍ നില ആഹാരത്തിനു ശേഷം രണ്ടു മണിക്കൂറിനകം
        100 mg/dl- താഴെ        നോര്‍മല്‍
        100-199                പ്രമേഹസാധ്യത
        200 നു മുകളില്‍        പ്രമേഹം
    3.  ഷുഗര്‍ നില ഏതെങ്കിലും സമയത്ത് (random)
        140 mg/dlല്‍ താഴെ        നോര്‍മല്‍
        140-199                പ്രമേഹസാധ്യത
        200 നു മുകളില്‍        പ്രമേഹം
    മുകളില്‍ പറഞ്ഞ മൂന്നു സാഹചര്യങ്ങളില്‍ ഏതെങ്കിലും ഒന്ന് പരിധിക്കു മുകളിലായാല്‍ പ്രമേഹമുണ്ടെന്ന് ഉറപ്പിക്കാം. ഈ മൂന്നു രീതികളിലും രക്തപരിശോധയിലൂടെയാണ് പ്രമേഹം സ്ഥിരീകരിക്കുന്നത്. രോഗമുണ്ടെന്നു കണ്ടെത്തിയാല്‍ ഇടയ്ക്കിടെ ഈ പരിശോധന നടത്തേണ്ടിവരും. ഭക്ഷണം കഴിക്കാതെയും നിര്‍ദ്ദിഷ്ടഭക്ഷണം കഴിച്ചും ലാബില്‍ എത്തുന്ന രോഗിയുടെ രക്തം കുത്തിയെടുത്ത് പരിശോധിക്കുമ്പോള്‍ ഫലം പോയിന്റായി രേഖപ്പെടുത്തുന്നു.
മൂത്രപരിശോധന
    പ്രമേഹം കണ്ടത്താനുള്ള പ്രാഥമികപരിശോധനയാണ് ഇത്. എന്നാല്‍ ഈ പരിശോധനയെ പൂര്‍ണ്ണമായി ആശ്രയിക്കാന്‍ ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിക്കാറില്ല. മൂത്രപരിശോധന നടത്തുന്നത് ഇപ്രകാരമാണ്. 5 മില്ലി ബനഡിക്റ്റ് ലായനി (മെഡിക്കല്‍ സ്റോറില്‍ ലഭിക്കും) തിളപ്പിച്ചശേഷം അതില്‍ 3 തുള്ളി മൂത്രം ഇറ്റിച്ചശേഷം വീണ്ടും തിളപ്പിക്കുന്നു. നിറഭേദമുണ്ടെങ്കില്‍ പ്രമേഹമുണ്ടെന്നാണ് സൂചന. പക്ഷേ, മൂത്രത്തിലെ മറ്റു ചില ഘടകങ്ങളും നിറംമാറ്റത്തിന് കാരണമാകാറുണ്ട്. അതുകൊണ്ടാണ് ഈ നിര്‍ണ്ണയരീതി അവസാനവാക്കല്ല എന്നു പറയുന്നത്.
ഫാസ്റിങ് ബ്ളഡ് ഷുഗര്‍ (FBS): രാവിലെ ആഹാരത്തിനു മുമ്പ് രക്തത്തിലെ ഗ്ളൂക്കോസ് നില പരിശോധിക്കുന്നതിനാണ് ഫാസ്റിങ് ബ്ളഡ് ഷുഗര്‍ എന്നു പറയാറ്. എട്ടു മണിക്കൂറെങ്കിലും ഭക്ഷണം കഴിക്കാതിരുന്ന ഈ സമയത്ത് പ്രമേഹമില്ലാത്ത ഒരാളുടെ ഷുഗര്‍നില 100-ല്‍ താഴെയായിരിക്കും. 100 നും 125 നുമിടയിലാണെങ്കില്‍ പ്രമേഹത്തിനു സാധ്യതയുണ്ട്. പോയിന്റ് നില 125 നു മുകളിലാണെങ്കില്‍ പ്രമേഹമുണ്ടെന്ന് വ്യക്തം. എന്നാല്‍ ആദ്യപരിശോധനയുടെ ഫലം മാത്രം നോക്കി ചികില്‍സ തുടങ്ങാറില്ല. ഒരുവട്ടം കൂടി ഇതേ പരിശോധന നടത്തുകയും ഫലം വീണ്ടും പോസിറ്റീവാണെങ്കില്‍ മാത്രം ചികില്‍സിച്ചുതുടങ്ങാം. ആദ്യപരിശോധനയില്‍ രോഗമുണ്ടെന്ന് കണ്ടെത്തിയാല്‍ രണ്ടോ മൂന്നോ ദിവസത്തിനുശേഷം അടുത്ത പരിശോധനയ്ക്ക് വിധേയമാകണം.

എ അയ്യപ്പന്‍-രണ്ടാം ചരമ വാര്‍ഷികം.





എ അയ്യപ്പന്‍-രണ്ടാം ചരമ വാര്‍ഷികം.
നേര്‍ത്തതും എന്നാല്‍ വളരെ നോവുന്നതുമാണ്‌ അയ്യപ്പന്റെ കവിതകള്‍. ഹൃദയത്തിനേറ്റഒരുമുള്ളുപോലെ അത്‌ നമ്മുടെ ബോധമണ്ഡലങ്ങളില്‍പോലും നീറ്റലുണ്ടാക്കുന്നു.
അയ്യപ്പന്‍ ചോര എന്നെഴുതുമ്പോള്‍ ചിലപ്പോള്‍ സ്കൂള്‍ കുട്ടിയുടെ ബാഗില്‍ കാണുന്ന വെറും ചുവന്ന കളര്‍ക്കട്ടയായും, മറ്റൊരിക്കല്‍ പുസ്തകത്താളില്‍ അബദ്ധത്തില്‍ ഇറ്റിവീണ അല്‍പം ചുവന്ന മഷിയായും, പലപ്പോഴുമത്‌ പോരാളിയുടെ നെഞ്ചില്‍

തറച്ച അമ്പില്‍ നിന്ന് ചീറ്റിത്തെറിക്കുന്ന കട്ടച്ചോരയായും നമ്മള്‍ കാണേണ്ടിവരുന്നു.
"അലഞ്ഞെഴുതുന്നവന്റെ ജീവിത രചന അയ്യപ്പന്‍ തുടരുകതന്നെയയിരുന്നു . ഉടഞ്ഞ സ്ലേറ്റിലെ ഭൂപടം പോലെ ജീവിതം ചേര്‍ത്തുവെയ്ക്കുകയാണ്‌. ഏത്‌ ശിലയിലും ശില്‍പമുണ്ടാക്കുന്ന ഉള്ളുണര്‍വ്വോടെ എരിയുന്ന നെഞ്ചിനും വയറിനും വാക്കിന്റെ അന്നമുണ്ടാക്കിക്കൊടുക്കുന്നു. അടിവയര്‍ തുപ്പിയെറിഞ്ഞ അനാഥത്വത്തിന്‌ അയ്യപ്പന്റെ ദാനമാണ്‌ കവിത.
"
മദ്യപനായ അയ്യപ്പനെയല്ല നമ്മള്‍ വായിച്ചെടുക്കുന്നത്‌. കവിതയുടെ കൊടുവാള്‍ കൊണ്ട്‌ അധികാരത്തിലിരിക്കുന്ന ആശാന്മാരുടെ കാല്‍വെണ്ണ വെട്ടിയെടുക്കുന്ന വിപ്ലവകവിയെയാണ്‌.
ഉപേക്ഷിതന്റെ, നിസ്വന്റെ ആ വരദാനത്തില്‍ ചിരിയുടെയും കണ്ണീരിന്റെയും കലക്കമുണ്ട്‌. സ്വന്തം കപടതയുടെ മുഖാവരണം വലിച്ചുകീറുന്നതിലൂടെ നമ്മുടെ ചുറ്റുപാടും നിറഞ്ഞ കപടഭക്തിയുടെ പേജ്‌ മറിക്കുകയാണ്‌ അയ്യപ്പന്‍ '
ഈ രണ്ടാം ചരമ വാര്‍ഷികത്തില്‍ അദ്ദേഹത്തെ സ്മരിക്കാം..

Saturday, 20 October 2012

പ്രമേഹ നിയന്ത്രണത്തിന് യോഗ


പ്രമേഹ നിയന്ത്രണത്തിന് യോഗ

പ്രമേഹ നിയന്ത്രണത്തിന് യോഗ



തിരക്കു പിടിച്ചതും ഫാസ്റ്റ് ഫ‍ുഡിന്റെയും ഈ ലോകത്ത് പ്രമേഹമെന്നത് സര്‍വസാധാരണമായ ഒരു രോഗമായിരിക്കുന്നു.ഇത് വന്നാല്‍ പിന്നെ സദാസമയവും ശ്രദ്ധയോടെയുള്ള പരിചരണം ആവശ്യവുമാണ്. പ്രമേഹം കടുത്തു കഴിഞ്ഞാല്‍ അത് ചിലപ്പോള്‍ മരണത്തിനു വരെ കാരണമായേക്കാം. എന്നാല്‍ ഈ പ്രമേഹത്തെ നിയന്ത്രിക്കാനുളള മാര്‍ഗ്ഗമാണ് യോഗ. യോഗ പ്രമേഹത്തിനു മരുന്നല്ല. പക്ഷേ പ്രമേഹ നിയന്ത്രണത്തിന് അനിവാര്യമായ ജീവിതചര്യാ നിയന്ത്രണത്തിനൊപ്പം യോഗ പരിശീലിച്ചാല്‍ പ്രമേഹം പൂര്‍ണമായും നിയന്ത്രിച്ചു നിര്‍ത്താം. യോഗ ചികിത്സ പ്രമേഹം ഉള്‍പ്പെടെയുള്ള പല രോഗങ്ങള്‍ക്കും ഫല പ്രദമാണെന്ന് ആധുനിക പഠനങ്ങളും വ്യക്തമാക്കുന്നു. പ്രമേഹത്തിനുള്ള ഒരു ചികിത്സാവിധിയായി യോഗയെ സമീപിക്കുമ്പോള്‍ ആദ്യം മനസിലാക്കേണ്ട കാര്യം ആസനങ്ങള്‍ മാത്രമല്ല യോഗ ചികിത്സയി ല്‍ ഉള്ളത് എന്നാണ്. ആറു തലങ്ങളുള്ള ഒരു യോഗാചര്യയാണു പ്രമേഹനിയന്ത്രണത്തിനു വേണ്ടത്. പാന്‍ക്രിയാസിനെ ഉത്തേജിപ്പിക്കുന്നതിനൊപ്പം ശരീരം ഗ്ലൂക്കോസിനെ ഉപയോഗപ്പെടുത്തുന്നതിന്റെ തോത് വര്‍ദ്ധിപ്പിക്കാനും കഴിയുന്നതിലൂടെയാണു പ്രമേഹ നിയന്ത്രണം സാധ്യമാകുന്നത്. ശ്വസനവ്യായാമം, ശരീരം അയയുന്നതിനുള്ള ശിഥിലീകരണ വ്യായാമങ്ങള്‍, ആസനങ്ങള്‍, പ്രാണായാമങ്ങള്‍, ധ്യാനം, ക്രിയകള്‍ എന്നിവയാണു ചികിത്സയുടെ ഭാഗമായി അനുഷ്ഠിക്കേണ്ടത്. ശ്വസനവ്യായാമങ്ങള്‍ പ്രമേഹത്തിനുള്ള യോഗ ചികിത്സ ആരംഭിക്കുന്നത് എട്ടുവിധത്തിലുള്ള ശ്വസന വ്യായാമങ്ങളിലൂടെയാണ്. മുയല്‍ ശ്വസനം (റാബിറ്റ് ബ്രീതിങ്ങ്), ടൈഗര്‍ സ്‌ട്രെച്ച് ബ്രീതിങ്ങ്, നവാസന ശ്വസനം എന്നിവയാണ് അവയില്‍ പ്രധാനം. വജ്രാസനത്തില്‍ ഇരുന്ന ശേഷം മുന്നോട്ടു കുനിഞ്ഞു കൈപ്പത്തിമുതല്‍ കൈമുട്ടു വരെ തറയില്‍ അമര്‍ത്തിവെയ്ക്കുകയും തല ഉയര്‍ത്തി വെയ്ക്കുകയും വേണം. നാക്ക് ചുണ്ടിനും പല്ലിനും ഇടയ്ക്കായി വെച്ച് മുയലിനെപ്പോലെ വേഗത്തില്‍ വായിലൂടെ ഹ്രസ്വശ്വാസമെടുക്കുന്നതാണ് റാബിറ്റ് ബ്രീതിങ്ങ്. ഇതിലൂടെ പാന്‍ക്രിയാസിസ് ഉത്തേജനവും വിശ്രമവും ഒരു പോലെ ലഭ്യമാകുന്നു. നവാസനശ്വസനം : നിലത്ത് കമിഴ്ന്നു കിടന്നു ശ്വാസമെടുത്തു കൊണ്ട് അരയ്ക്കു താഴോട്ടുള്ള ഭാഗവും വയറിനു മുകളിലുള്ള ഭാഗവും തറയില്‍ നിന്നും ഉയര്‍ത്തുക. ശ്വാസംവിട്ടു കൊണ്ടു താഴ്ത്തുകയും ചെയ്യുന്നതാണു നവാസന ശ്വസനം. ഇതും പാന്‍ക്രിയാസിന്റെ പ്രവര്‍ത്തനങ്ങളെ ഉദ്ദീപിപ്പിക്കാന്‍ സഹായിക്കും. ഇവ ഏതാനും തവണ ആവര്‍ത്തിച്ചു ശ്വസന വ്യായാമം പൂര്‍ത്തിയായിക്കഴിഞ്ഞാല്‍ ശിഥിലീകരണ വ്യായാമങ്ങള്‍ ആരംഭിക്കാം. ശിഥിലീകരണ വ്യായാമങ്ങള്‍ പ്രമേഹത്തിനെ നിയന്ത്രിക്കാന്‍ സഹായിക്കുന്ന ആസനങ്ങള്‍ ചെയ്തു തുടങ്ങുന്നതിനായി ശരീരത്തെ പാകപ്പെടുത്തുകയാണ് ഇതിലൂടെ
ചെയ്യുന്നത്. ഈ വ്യായാമങ്ങളിലൂടെ ശരീരത്തിന്റെ ഗ്ലൂക്കോസ് ആഗിരണം ചെയ്യാനുള്ള ശേഷിയും മെച്ചപ്പെടും. ഒരു സ്ഥലത്തു നിന്നു കൊണ്ടു മുന്നോട്ടും പിന്നോട്ടും ഓടുന്ന തുള്‍പ്പെടെയുള്ള ജോഗിങ്ങ്, മുന്നോട്ടും പിന്നോട്ടുമുള്ള വളയല്‍ പാദങ്ങള്‍ തറയില്‍ ഉറപ്പിച്ചുകൊണ്ടുള്ള തിരിയല്‍ ത്രികോണാസനം, ധനുരാസനം, പവന മുക്താസനക്രിയ, സൂര്യനമസ്കാരം, അതിവേഗ വിശ്രാന്തി മുതലായവയാണ് ഇതില്‍ ഉള്‍പ്പെടുന്നത്. ഇവയിലൂടെ ശരീരം പാകപ്പെട്ടു കഴിഞ്ഞാല്‍ അടുത്ത ഘട്ടത്തിലേയ്ക്കു കടക്കാം. ആസനങ്ങളും പ്രാണായാമങ്ങളും 17 തരം ആസനങ്ങളാണ് ഇതില്‍ ഉള്‍പ്പെട്ടിരിക്കുന്നത്. അതില്‍ ഏറ്റവും പ്രധാനപ്പെട്ടവ പരിവൃത ത്രികോണാസനം, വക്രാസനം, അര്‍ത്ഥ മത്സ്യേന്ദ്രാസനം, ഉസ്ത്രാസനം, മയൂരാസനം, ഭൂജംഗാസനം, ധനുരാസനം, സര്‍വാംഗാസനം, മത്സ്യാസനം, ഉദ്യാനബന്ധ, അഗ്നി സാരക്രിയ എന്നിവയാണ്. ഓരോ രോഗിയുടേയും ശാരീരിക അവസ്ഥ അതായത് ബി പി, നടുവേദന മുതലായവയ്ക്കനുസരിച്ച് ആസനങ്ങളിലും മാറ്റം വരുത്തേണ്ടി വരും. ആസനങ്ങള്‍ അഗാധവിശ്രാന്തി നടത്തി അവസാനിപ്പിക്കാം. ആസനങ്ങ ള്‍ ചെയ്തു കഴിഞ്ഞാല്‍ പ്രാണായാമത്തിലേയ്ക്കു കടക്കാം. മൂന്നുതരം പ്രാണായാമങ്ങളാണു വേണ്ടത്. നാഡീശുദ്ധീ, ശീതീകരണ പ്രാണായാമങ്ങള്‍, ഭ്രമരി പ്രാണായാമം എന്നിവയാണവ. ഇവ ചെയ്യുന്നതിനു മുമ്പു കപാലഭാതിക്രിയയും, വിഭംഗപ്രാണായാമവും ചെയ്യണം. വജ്രാസനത്തില്‍ ഇരുന്നശേഷം സാധാര ണനിലയില്‍ ശ്വാസമെടുത്ത് അതിവേഗത്തില്‍ ശ്വാ സം പുറന്തള്ളുന്ന രീതിയാണു കപാലഭാതി. തുടക്ക ത്തില്‍ മിനിറ്റില്‍ 10 മുതല്‍ 20 തവണവരെ വീതം ശ്വാസോച്ഛ്വാസം ചെയ്തു ക്രമേണ അറുപതുവരെ യാക്കി ഉയര്‍ത്തണം. ഒരു മിനിറ്റു നേരം ചെയ്താല്‍ മതിയാകും. ഇതു ചെയ്യുന്ന സമയം മുഴുവനും നടു നിവര്‍ന്നു തന്നെയിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കുകയും വേണം. ഏതു പ്രാണായാമം ചെയ്യുമ്പോഴും നട്ടെല്ലും കഴു ത്തും നിവര്‍ന്നു തന്നെയിരിക്കണം. നാഡീശുദ്ധി പ്രാ ണായാമത്തിലൂടെ ശരീരത്തിനു സന്തുലിതാവസ്ഥ കൈവരാന്‍ സഹായിക്കും. അതു രോഗങ്ങളെ അകറ്റാനും സഹായിക്കും. ധ്യാനം പ്രധാനം നാദാനുസന്താന ധ്യാനമാണു പ്രധാനമായും ഇതില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. വജ്രാസനത്തില്‍ ഇരുന്ന ശേഷമാണ് ഇവ അനുഷ്ഠിക്കേണ്ടത്. കണ്ണുകള്‍ അടച്ചു ശരീരത്തിനു മുഴുവന്‍ വിശ്രാന്തിയിലെത്തിക്കു കയാണ് ഇവയിലൂടെ ചെയ്യുന്നത്. ചിന്മുദ്ര, ചിന്മയ മുദ്ര, ആദിമുദ്ര, ഭൈരവി മുദ്ര എന്നീ നാലുമുദ്രകളോടൊപ്പമാണ് ഇവ അനുഷ്ഠിക്കേണ്ടത്. ശ്വാസം സാവധാനം അകത്തേയ്‌ക്കെടുത്തു താഴ്ന്ന സ്ഥായിയില്‍ അ-കാരം ഉച്ചരിച്ചു ശ്വാസം പുറത്തേ ക്കു വിടാം. കുറഞ്ഞത് അഞ്ചു തവണ ആവര്‍ത്തിച്ച ശേ ഷം അ- ശബ്ദത്തിനു പകരം ഉ-ശബ്ദവും തുടര്‍ന്ന് മ്-ശബ്ദവും ഉച്ചരിക്കാം. ഒടുവില്‍ ഓംകാരം ഉച്ചരിച്ചു നിശബ്ദതയിലേക്കു നീങ്ങാം. ക്രിയകളും ചെയ്യാം ജലനേത്രി, സൂത്രനേതി, വമനധൗതി എന്നീ ക്രിയകളാണ് പ്രമേഹരോഗി ചെയ്യേണ്ടത്. ഏതാനും ആഴ്ചകള്‍ ഇത് ആവര്‍ത്തിക്കുമ്പോള്‍ തന്നെ പ്രമേഹരോഗിക്ക് ഷുഗര്‍ നിലയില്‍ നല്ല വ്യത്യാസം മനസിലാക്കാനാകും. വിദഗ്ധനായ ഒരു യോഗാചാര്യന്റെ നിര്‍ദ്ദേശത്തോടെ മാത്രമേ യോഗചികിത്സയ്‌ക്കൊരുങ്ങാവൂ. ജലനേതി ഇളം ചൂടുള്ള ഉപ്പുവെള്ളം മൂക്കിലെ ഒരു ദ്വാരത്തിലൂടെ ഒഴിച്ചു മറുമൂക്കിലൂടെ പുറത്തുകളയുന്ന രീതിയാണു ജലനേതി. ഇതു മറുമൂക്കിലൂടെയും ആവര്‍ത്തിക്കണം. നേരിയ ചൂടുള്ള ഉപ്പുവെള്ളം വയര്‍ നിറയെ കുടിച്ചിട്ടു മുന്നോട്ടു കുനിഞ്ഞു വായില്‍ വിരലിട്ടു മുഴുവന്‍ ഛര്‍ദ്ദിച്ചു കളയുന്നതാണു വമനധൗതി. ഈ ക്രിയകള്‍ ആഴ്ചയില്‍ രണ്ടു തവണ വീതം ചെയ്താല്‍ മതിയാകും. രക്തത്തിലെ പഞ്ചസാര വളരെ കുറയാന്‍ ഇതു സഹായിക്കും.







10 Yoga Poses for Defeating Diabetes


#1: Downward Facing Dog.

#2: Big Toe Pose.

#3: Triangle Pose.

#4: Western Intense Pose.

#5: Hero Posture.

#6: Half Lord of the Fishes.

#7: Marichyasana A.

#8: Marichyasana C.

#9: Fish Pose.

#10: Corpse Pose